ഈ കൊച്ചു ജാലകത്തിലൂടെ ഒരു മെഴുകുതിരി നാളമായ് വെട്ടം വിതറിടാം....

Visitors

Wednesday, May 30, 2012

നിളയോട്...

“കേരളക്കരയുടെ മഹാകവികളെല്ലാം
നിന്നെക്കുറിച്ചു പാടിയതോർക്കുന്നു
ഭൂമിയുടെ സൌന്ദര്യമെ നിന്നെ
കാണുവാനിന്നു സങ്കടമായ്
വർഷങ്ങൾ മുമ്പു ഞാൻ
കണ്ടതോർകുന്നു നിന്നെ,
എത്ര സുന്ദരിയായിരുന്നു,
നിനക്കിന്നെന്തു പറ്റി?”
“കയ്യും കാലുമായ്
ഒരുപറ്റം വന്നു എൻ
പിച്ചിയെടുത്തു മാംസമെല്ലാം”
“എന്തിനു വേണ്ടി
പിച്ചിക്കളഞ്ഞു നിൻ
മാതക സൌന്ദര്യമെല്ലാം?”
“തന്റേതായ സ്വാർത്തത കൊണ്ടവർ
എൻ തൻ ശരീരമെല്ലാം,
കോട്ടകളും കൊട്ടാരങ്ങളും
അമ്പരിപ്പിക്കും വിധം
പടുത്തുയർത്തി”
“അന്നു ഞാൻ നിന്നിലായ്
വറ്റാതെ ഒഴുകുന്ന
തെളിനീർ നിന്നിലായ് കണ്ടിരുന്നു?”
“കരഞ്ഞു കരഞ്ഞു എൻ
കണ്ണുനീരായ് എല്ലാം
ഒഴുകിപ്പോയി..”
“ഇനിയും”
“കടിചു കീറി,
ജീർണ്ണതയിലാഴ്ത്തിയവർ
നിലനില്പ്പു തന്നെ
മറന്നിടുന്നു..
കണ്ണുകളിൽ സ്വാർത്തത
നിറഞ്ഞു തുളുമ്പിയാൽ
ഭാവിയും ഭൂതവും
അകലേക്കകന്നിടും..“


Sunday, May 27, 2012

വെറുമൊരു വാക്കോ..?



നശിക്കുകയാണോ നശിപ്പിക്കുകയണോ?
കൊല്ലുകയാണൊ കൊല്ലിക്കുകയാണോ?

സ്വാതന്ത്ര്യം കിട്ടിയെന്ന് കൊതിപ്പിക്കുകയാണോ?
ഗാന്ധിജിയും നെഹുരുവും നേടിതന്നത് അപ്പോൾ?

ചോദ്യങ്ങൾ എൻ മുന്നിൽ
ഒത്തിരി കുമിയുന്നു - നമുക്കായ്
രക്തം ചിതറിയ മഹാവൃത്തങ്ങൾ
കാറ്റിൽ പറക്കുന്ന കാഴ്ച്ച മാത്രം

പറപ്പിച്ചതാണെന്നു വിളിച്ചു പറഞ്ഞിട്ടും
കാതു കൊടുക്കാത്ത മാനവരല്ലേ
കൊലവിളിയും കാലനും
കാലം മറന്നില്ലെ

ഉള്ളങ്കൈകളിൽ ജീവൻ എടുത്തവർ
എന്നുമീ നാടിന്റെ ശാപമായ് വാഴുന്നു
ഇനിയും തുറക്കാത്ത കണ്ണുകൾ എന്തിനീ
പാരിൽ നിറഞ്ഞു തുളുംബിടുന്നു

കൊലയെ കൊല്ലാൻ അരുമില്ലിവിടെ
സാമൂഹികവും സാംസ്കാരികവും
ജിർണ്ണതയിൽ താഴുന്നു
എന്നതോർക്കാൻ ആർകുണ്ട് നേരം

അധിനിവേശവും ചൂശണവും
അമിതമായ് തുരക്കുന്നു
അജണ്ടകൾ എവിടയോ
തീഗോളമാകുന്നു

ചോദിച്ചു പോകയാ-
ണാവാർതിച്ചു പോകിലും
വെറുമൊരു വാക്കൊ
സ്വാതന്ത്ര്യമെന്നത്...?


അണയുന്ന സ്നേഹം..


എന്നും നീയെൻ കളിത്തോഴി മാത്രം
മറക്കുവതെന്തിന്ന് എൻ പ്രിയ തൊഴി..
ജീവിതം നമുക്കായ് ഏകിയത് മാത്രം
നേടുവാൻ പറ്റൂ-എന്നത്
മറന്നീടല്ലേ എൻ പ്രിയ തൊഴി..

ദൈവം നമുക്കായ് നല്കിയ ജീവൻ
മറന്നീടാതെ നാം പിന്നിടേണം
ജീവിതയാത്രയിൽ എവിടെയൊ നാം
കണ്ടുമുട്ടിയതോർക്കുന്നു-എങ്കിലും
പിരിയുവാൻ ഇന്നേറെ സങ്കടമെങ്കിലും
പിരിയാതിരിക്കുവാൻ സാധിക്കുമോ?

മറക്കുവാൻ കഴിയില്ല പരസ്പരമെങ്കിലും
രക്ഷിത വൃത്തം വലഞ്ഞിടുന്നു..
ജാതിയും മതവും തമ്മിലടിക്കുന്നു,
സാംബത്യ ക്ഷാമം കടിച്ചുകീറുന്നു..
സ്നേഹം മറന്നവർ സ്വാർതരാകുന്നു
മനസ്സിന്റെ സാക്ഷിയെ
തൂത്തെറിയുന്നു...

സംബത്തും അന്തസ്സും കൂടിക്കലർന്നാൽ
സ്നേഹത്തെ തുറങ്കിലടചിടുന്നു..
സംബത്തും അന്തസ്സും
മാത്രമായ് ചേർന്നീടേൽ
സന്തോഷം വിദൂരതയിലണഞ്ഞീടുന്നു...

അകലുന്നു എൻ മനം


കരയനൊരുങ്ങുന്ന കാർമേഘങ്ങൾ
ഇരുൾ നിറക്കുന്നു എൻ കണ്ണുകളിൽ
കരയാതിരിക്കാൻ ശ്രമിക്കുന്നു
എങ്കിലും-
അറിയാതൊരു തുല്ലി ഊർന്നു വീണു
ജീവിതം നയിക്കുന്നതെങ്ങോട്ടെന്നരിയാതെ
കാലത്തിൻ രൂപമായ് പെയ്തിടുന്നു.
ഞനിന്നെവിടേക്ക് പൊയ്കയെന്ന്
അറിയാതെ-
എൻ മനം നിനക്കായ് വെൻബിടുന്നു.
ജന്മം കൊണ്ടു ഞൻ നിർഭാഗ്യവാനൊ
എന്നും എനിക്കീ കനവുകൾ മാത്രം
വീണ്ടും വീണ്ടും ചിന്തിക്കുംതോറും
എൻ-
നിലതെറ്റി വീഴുമെൻ ജീവിതത്തിൽ.
ജീവന്റെ നാളം അകലുകയയ്
എന്നും-
ജീവിത സഖി നീ അകന്നിടുന്നോ...

എന്നും വലിയവൻ


ജീവിത യാത്രയിൽ
വേഷങ്ങൾ പലതുമെൻ
കാലങ്ങൾ കോലങ്ങൾ
പലതുമെൻ നിഴൽ

ജീവന്റെ തുടിപ്പുകൾ
നാളങ്ങളായെൻ
വീളക്കുകളായ്
ശോഭിതമാകുന്നു..

ശോഭിക്കുവാനായ്
എനിക്കെന്നും എൻ
-ജീവൻ
ആയുസ്സും ആരോഗ്യം
നല്കിടുന്നു.

എനിക്കായ് ജീവൻ
നല്കിയ ദൈവം
സ്തുത്യർഹമായെൻ
നെഞ്ചിനുള്ളിൽ

നന്ദിയോടെന്നും
നാം
സുജൂതിലാണ്ടിടും
ദൈവം നമുക്കെന്നും
കാരുണ്ണ്യവാനും

കരുണാ നിധിയായ്
കാരുന്യം ചൊരിഞ്ഞീടും
നീയാണെന്നും വലിയവൻ
റബ്ബേ...